Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shortage

Palakkad

ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ക്ഷാമം ഉടൻ പരിഹരിക്കണം: ബിജെപി

ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിനു കെട്ടിടങ്ങളും ഇതര സൗകര്യങ്ങളും ഉണ്ടായിട്ടും ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് രോഗികൾ അനുഭവിക്കുന്ന ദുരിതം അടിയന്തരമായി പരിഹരിക്കണമെന്ന് ബിജെപി ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഏഴുനില കെട്ടിടവും അത്യാധുനിക സൗകര്യങ്ങളുമുള്ള താലൂക്ക് ആശുപത്രിയിൽ നഗരസഭയിൽ നിന്നും സമീപ പഞ്ചായത്തുകളിൽ നിന്നുമായി പ്രതിദിനം ആയിരക്കണക്കിന് രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. എന്നാൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തത് നിർധനരായ രോഗികളെ സാരമായി ബാധിച്ചിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിൽ ഏഴ് ഡോക്ടർമാരുടെ സേവനം അനിവാര്യമായ സ്ഥാനത്ത് നിലവിൽ ഒരാൾ മാത്രമാണുള്ളത്.
മണിക്കൂറുകളോളം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതെ രോഗികൾ മടങ്ങേണ്ടിവരുന്ന അവസ്ഥ ആരോഗ്യവകുപ്പിന്‍റേയും സർക്കാരിന്‍റേയും ഗുരുതരമായ വീഴ്ചയാണ് വ്യക്തമാക്കുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കുമായി നാല് കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്‍റെ പ്രവർത്തനങ്ങളും പൂർണമായി പ്രയോജനപ്പെടുന്നില്ല.

ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്താനും രോഗികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാനും അധികൃതർ തയ്യാറാകണം. അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ രോഗികളുടെയും സാധാരണക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗത്തിൽ മുന്നറിയിപ്പ് നൽകി.

ജില്ലാജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ യോഗം ഉദ്ഘാടനം ചെയ്തു. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതി അംഗം കെ. ശ്രീകുമാർ, മണ്ഡലം സെക്രട്ടറി പി.വി. പവിത്രൻ, എം. സുന്ദരം, വി. വാസുദേവൻ, കെ. സുനിൽ കുമാർ, ആർ.വി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

District News

കുടിവെള്ളക്ഷാമത്തിൽ വലഞ്ഞ് മലയോരമേഖല

കടയ്ക്കൽ : ചൂട് വർധിച്ചതോടെ മലയോരമേഖലയുടെ പല പ്രദേശങ്ങളും കടുത്ത കുടിവെള്ളക്ഷാമത്തിലായി. ഉയർന്ന പ്രദേശങ്ങളിൽ കിണറുകളും കുളങ്ങളും വറ്റി. മേഖലയിലെ ഏറ്റവും വലിയ കുടിവെള്ളവിതരണ പദ്ധതിയായ ചിതറ ജലവിതരണപദ്ധതി കാര്യക്ഷമമല്ലാത്തതിനാൽ പദ്ധതിപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം ബാധിച്ചുതുടങ്ങി. പഞ്ചായത്തുകളിലെ പല ഗ്രാമീണ കുടിവെള്ളപദ്ധതികളും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്.

മലയോരത്തെ ഏഴു പഞ്ചായത്തുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ചിതറ പദ്ധതിയെയാണ്. ചിതറ, കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകൾ ഏതാണ്ട് പൂർണമായും ഇട്ടിവ, നിലമേൽ, ചടയമംഗലം, അലയമൺ പഞ്ചായത്തുകൾ ഭാഗികമായും ഉൾക്കൊള്ളുന്ന വിപുലമായ വിതരണമേഖലയാണ് പദ്ധതിക്കുള്ളത്. വേനൽ കടുത്തതോടെ സംഭരണി പ്രദേശത്തെ ജലനിരപ്പ് താഴ്‌ന്നത് ചിതറ പദ്ധതിയിലെ ജലവിതരണത്തെ ബാധിച്ചിട്ടുണ്ട്.

കാലപ്പഴക്കമേറിയ വിതരണക്കുഴലുകളും ജലവിതരണം തടസപ്പെടാൻ കാരണമാകുന്നു. ചിതറ പഞ്ചായത്തിന്‍റെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഐരക്കുഴി, കണ്ണൻകോട്, ചക്കമല, കിളിത്തട്ട്, മന്ദിരംകുന്ന് പ്രദേശങ്ങളിലുള്ളവർ കുടിവെള്ളമില്ലാതെ വലയുന്നു. ഉയർന്ന പ്രദേശങ്ങളിൽ കാരറയിൽ മാത്രമാണ് രണ്ട് ഗ്രാമീണ കുടിവെള്ളപദ്ധതികളുള്ളത്. നിരന്ന പ്രദേശങ്ങളിൽമാത്രമാണ് ചിതറ പദ്ധതിയിൽനിന്ന്‌ കുടിവെള്ളം ലഭിക്കുന്നത്.

കുമ്മിൾ പഞ്ചായത്തിൽ ജലജീവൻ പദ്ധതിപ്രകാരം 22 ലക്ഷം രൂപ ചെലവഴിച്ച് കുടിവെള്ളപദ്ധതി നടപ്പാക്കിയെങ്കിലും പല മേഖലകളിലും ഇനിയും വെള്ളമെത്തിയിട്ടില്ല. കൊണ്ടോടി, നടപ്പാറ പ്രദേശങ്ങളാണ് കുടിവെള്ളമില്ലാതെ ഏറ്റവും കൂടുതൽ വിഷമിക്കുന്നത്. ക്വാറികൾ പ്രവർത്തിക്കുന്ന ഇവിടെ മഴക്കാലത്തുപോലും കുടിവെള്ളത്തിനു ബുദ്ധിമുട്ടുന്നു.

മുക്കുന്നം, തൊളിക്കുഴി മേഖലകളിലും കുടിവെള്ളപ്രശ്നമുണ്ട്. ചിതറ പദ്ധതിയുടെ ഓഫീസ് പ്രവർത്തിക്കുന്ന കടയ്ക്കലിലും ജലവിതരണം കാര്യക്ഷമമല്ല. കടയ്ക്കൽ പട്ടണത്തിലും സമീപപ്രദേശങ്ങളിലും ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. എറ്റിൻകടവ്, മാറ്റിടാംപാറ, അർത്തിങ്ങൽ, കീരിപ്പുറം മേഖലകൾ ഉദാഹരണമാണ്. ആനപ്പാറ, മണിയൻമുക്ക്, കോക്കാട്ടുകുന്ന്, ഗോവിന്ദമംഗലം പ്രദേശങ്ങളിൽ കുടിവെള്ളവിതരണം പേരിനുമാത്രമാണ്.

Latest News

Corehub Up